മഴമേഘപ്പാളികൾ എത്തി നോക്കുന്നു
മണിമുറ്റത്തൊരു പൂക്കളം തീർത്തതും.
മാനം തെളിഞ്ഞ് വെളുത്തെന്ന് കരുതി
മാവേലി മന്നനു പീഠം ഒരുക്കീതും
ദാണ്ടേ...പിന്നേം ചറപറാ..
അയ്യോ..മഴ വന്നേ പോയ്..!
പുത്തനുടുപ്പും പൂകുടയും ചൂടി
ഓണപ്പൂക്കൾ പറിച്ചതാണല്ലൊ
കൂട്ടത്തിൽ ചേരാത്ത പൂക്കളെയെല്ലാം
പുഞ്ചിരി തൂകി കൂട്ടിയതാണല്ലൊ
ദാണ്ടേ...പിന്നേം ചറപറാ..
അയ്യോ..പൂക്കളം ഒലിച്ചേ പോയ്..!
എങ്ങോട്ട് കെറുവിച്ച് പോകുന്നു പെണ്ണേ
കാതിനു കുളിർ സംഗീതം പെയ്തു നീ
പൊന്നോണ നാളിൽ ഇനിയും വരില്ലേ
നറുനെയ്യും പപ്പടോം കൂട്ടിയുരുട്ടി
വാഴയിലയിൽ പായസോം കൂട്ടിയൊഴിച്ച്
ഓണസദ്യയുമുണ്ട് കൂട്ടരോടൊത്ത്
ഇറയത്ത് കൈനീട്ടുമെന്നെ കാക്കുകില്ലേ..?